മനോജ് കുമാർ മംഗളൂരു മേയറും ഭാനുമതി ഡെ. മേയറുമാവും

മംഗളൂരു: കോർപറേഷൻ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ബി.ജെ.പി ജില്ല കമ്മിറ്റി തീരുമാനിച്ചു. മംഗളൂരു നോർത്ത് നിയമസഭ മണ്ഡലത്തിലെ വാർഡ് 17 കൗൺസിലർ മനോജ് കുമാർ എതിരില്ലാതെ മേയർ പദവിയിലെത്തും. സൗത്ത് മണ്ഡലത്തിലെ വാർഡ് 58 കൗൺസിലർ പി.എസ്. ഭാനുമതി ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കും.പട്ടികജാതി സംവരണമായ മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രതിപക്ഷത്തെ കോൺഗ്രസ്, എസ്.ഡി.പി.ഐ കക്ഷികൾക്ക് അംഗങ്ങളില്ല. വ്യാഴാഴ്ചയാണ് മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്. 60 അംഗ കോർപറേഷനിൽ ബി.ജെ.പി -44, കോൺഗ്രസ് -14, എസ്.ഡി.പി.ഐ -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.

Tags:    
News Summary - Manoj Kumar Mangalore Mayor and Bhanumathi De. And the mayor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.