മെഹ്ദി ബിശ്വാസ്

ഐ.എസ് അനുഭാവിക്ക് 10 വർഷം തടവ്

ബംഗളൂരു: തീവ്രവാദ സംഘടനയായ ഐസിസിനെ പ്രോത്സാഹിപ്പിക്കുന്നതരത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റിടുകയും അതുവഴി യുവാക്കളെ തീവ്രവാദത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തെന്ന കേസിൽ യുവാവിന് ബംഗളൂരുവിലെ എൻ.ഐ.എ കോടതി 10 വർഷം തടവ് വിധിച്ചു. പശ്ചിമ ബംഗാൾ സ്വദേശി മെഹ്ദി ബിശ്വാസിനാണ് തടവുശിക്ഷ വിധിച്ചത്.

കേസിൽ 2014 ഡിസംബറിൽ ജാലഹള്ളിയിലെ വീട്ടിൽനിന്നാണ് മെഹ്ദിയെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) സംഘം അറസ്റ്റ് ചെയ്തത്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലിക്കാരനായിരുന്നു ഇയാൾ. 2013-14ൽ ഐ.എസിനെകുറിച്ചുള്ള വിവരങ്ങൾ കൃത്യമായി പോസ്റ്റ് ചെയ്തിരുന്ന മെഹ്ദിയെ യു.കെയിലെ ചാനൽ4 ഇന്‍റർവ്യൂ ചെയ്തിരുന്നു. കുറ്റപത്രം സമർപ്പിച്ചശേഷം ഈ കേസ് എൻ.ഐ.എക്ക് കൈമാറുകയായിരുന്നു. 

Tags:    
News Summary - 10 years in jail for IS follower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.