തിരുവനന്തപുരം: ജ്വല്ലറി ജീവനക്കാരുടെ താമസസ്ഥലത്ത് ആക്രമണം നടത്തിയ ആറുപേരെ വഞ്ചിയൂര്‍ പൊലീസ് പിടികൂടി. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലം സ്വദേശി മനോഹരന് (58) പരിക്കേറ്റു. കൈതമുക്ക് സ്വദേശികളായ മനോജ്, വിജിത്ത്, അരുണ്‍, അഷിക്, വിനീത്, അനില്‍കുമാര്‍ എന്നിവരെയാണ് പിടികൂടിയത്. ജ്വല്ലറി ജീവനക്കാര്‍ താമസിക്കുന്ന പുന്നപുരത്തെ വീട്ടില്‍ കഴിഞ്ഞദിവസമാണ് ആക്രമണം നടന്നത്. സെക്യൂരിറ്റി ജീവനക്കാരനെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ച സംഘം ജീവനക്കാരെയും മര്‍ദിച്ചു. ഈ സംഘം സമീപത്ത് പ്രടോളിങ് നടത്തിയിരുന്ന പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. വഞ്ചിയൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.