തിരുവനന്തപുരം: വിമാനത്താവളത്തില്‍നിന്ന് ആരംഭിച്ച പുതിയ ലോഫ്ളോര്‍ ബസുകള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയ സര്‍വിസുകള്‍ വിജയിക്കുന്ന മുറക്ക് മറ്റ് വിമാനത്താവളങ്ങളിലും സര്‍വിസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് എറണാകുളം വരെയുള്ള ദീര്‍ഘദൂര സര്‍വിസുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്‍െറ വിവിധ മേഖലകളിലേക്കായി 18 സര്‍വിസുകളാണ് ദിവസവും നടത്തുന്നത്. ആഭ്യന്തര ടെര്‍മിനലില്‍നിന്നും മൂന്ന് സര്‍വിസുകളും നടത്തും. രാജ്യാന്തര ടെര്‍മിനലില്‍നിന്നും തമ്പാനൂര്‍ വരെ എത്താന്‍ 30 രൂപയാണ് ചാര്‍ജ്. വിമാനങ്ങളുടെ സമയം അനുസരിച്ചാണ് ബസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പുലര്‍ച്ചെ മൂന്നിന് ആരംഭിക്കുന്ന സര്‍വിസുകള്‍ രാത്രി 9.50 വരെ ഉണ്ടാകും. വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍, കെ.എസ്.ആര്‍.ടി അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.