'ശാന്തി നിയമനം വിപ്ലവകരമായ നടപടി'

' കൊടുങ്ങല്ലൂർ: ദലിത്-പിന്നാക്ക വിഭാഗങ്ങളെ ശാന്തി നിയമനത്തിൽ ഉൾപ്പെടുത്തിയത് വിപ്ലവകരമായ നടപടിയാെണന്ന് കേരള പടന്ന മഹാസഭ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തരം ഒരു പ്രായശ്ചിത്തത്തിന് ക്ഷേത്രപ്രവേശന വിളംബരം കഴിഞ്ഞ് 83 വർഷം കാത്തിരിക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണെന്നും യോഗം വിലയിരുത്തി. ശബരിമലയിലും ഗുരുവായൂരിലും കൊടുങ്ങല്ലൂരിലുമെല്ലാമുള്ള ശാന്തി നിയമനങ്ങളിൽ നിലനിൽക്കുന്ന പാരമ്പര്യാവകാശം എടുത്തുകളയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ജി.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. പി.സി. പ്രശാന്ത്, വി.കെ. അജയൻ, സി.എച്ച്. ഹനീഷ്, സി.ബി. രവി, സി.സി. ഷാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.