വാടാനപ്പള്ളി: 21.5 കിലോ കഞ്ചാവും 260 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യുവാവിന് ലഹരി എത്തിച്ചുനൽകിയ തൊടുപുഴ കുന്നം തൊട്ടാവാടിയിൽ അൻസലിനെയാണ് (35) തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് മാങ്ങാട് നിന്ന് അറസ്റ്റ് ചെയ്തത്.
മാർച്ച് ഒന്നിന് പുലർച്ച തൃശൂർ ഏഴാംകല്ല് വെസ്റ്റ് പനക്കപ്പറമ്പിൽ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ തൃശൂർ റൂറൽ ഡാൻസാഫ് സ്ക്വാഡും വാടാനപ്പള്ളി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിശേഖരം പിടികൂടിയത്. സംഭവത്തിൽ പാവറട്ടി കാക്കശ്ശേരി സ്വദേശി ലിജിൻ (34) നേരത്തെ അറസ്റ്റിലായിരുന്നു. പാവറട്ടി മുല്ലശ്ശേരിയിൽ ആയുർവേദ ഫാർമസി നടത്തിവരികയായിരുന്നു ലിജിൻ. ആയുർവേദ മരുന്നുകളെന്ന വ്യാജേനയാണ് ലഹരി കച്ചവടം നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.