ഗുരുവായൂര്‍: ഹര്‍ത്താലായിട്ടും ഗുരുവായൂരില്‍ ദർശനത്തിന് വൻ തിരക്ക്. ഒരു വിവാഹവും 165 ചോറൂണും ക്ഷേത്ര സന്നിധിയിൽ നടന്നു. സാധാരണ ഹര്‍ത്താലുകള്‍ക്ക് ക്ഷേത്ര പരിസരത്തെ ഒഴിവാക്കാറുണ്ടായിരുന്നെങ്കിലും നേരത്തെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ എന്ന കാരണം പറഞ്ഞ് ഇത്തവണ ആ ഇളവ് ഉണ്ടായില്ല. പ്രസാദ ഊട്ട് മാത്രമായിരുന്നു ഭക്തര്‍ക്ക് ആശ്രയം. വൈകീട്ട് മൂന്ന് വരെ പ്രസാദ ഊട്ട് തുടര്‍ന്നു. ഏഴായിരത്തോളം പേര്‍ പ്രസാദഊട്ടില്‍ പങ്കെടുത്തു. തീര്‍ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞിരുന്നില്ല. കെ.എസ്.ആർ.ടി 37 സർവിസുകൾ നടത്തി. ഓരോ റൂട്ടിലേക്കും ആളെത്തുന്ന മുറക്ക് ആ ഭാഗത്തേക്ക് സർവിസ് നടത്തുകയാണ് ചെയ്തത്. എറണാകുളം, പാലക്കാട് ഭാഗങ്ങളിലേക്കായിരുന്നു കൂടുതല്‍ സർവിസുകള്‍. രാവിലെ ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ട ബസിെൻറ ചില്ല് എറണാകുളത്തു വെച്ച് എറിഞ്ഞുതകര്‍ക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.