പയ്യോളി: ഭർതൃമതിയായ ദലിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിക്കോടി പാലോളി റിഗേഷിനെയാണ് (32) വടകര ഡിവൈ.എസ്.പി സുദർശൻ അറസ്റ്റ് ചെയ്തത്. യുവതിയും റിഗേഷും തമ്മിൽ മുമ്പ് പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. എന്നാൽ, വീട്ടുകാരുടെ എതിർപ്പുള്ളതിനാൽ വിവാഹം നടന്നില്ല. തുടർന്ന് യുവതി മറ്റൊരാളെ വിവാഹം ചെയ്തു. ഇതിൽ ഏഴ് വയസ്സുള്ള മകളുണ്ട്. വിവാഹശേഷവും യുവതിയുമായുള്ള പ്രണയബന്ധം യുവാവ് തുടർന്നതായും വിവാഹവാഗ്ദാനം നൽകി പലയിടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. അറസ്റ്റിലായ പ്രതിയെ 25,000 രൂപക്കും രണ്ടാൾ ജാമ്യത്തിലും പൊലീസ് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.