കോഴ വാങ്ങിയത് അമിത് ഷായുടെ അനുവാദത്തോടെ -എസ്.ഡി.പി.ഐ കോഴിക്കോട്: ബി.ജെ.പി കേരള നേതാക്കള്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ഉടമയില്‍നിന്ന് കോഴ വാങ്ങിയതായി പാര്‍ട്ടിതല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അവരുടെ കപട ദേശസ്നേഹത്തിെൻറ മുഖാവരണം അഴിഞ്ഞുവീണിരിക്കുകയാണെന്നും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനുവേണ്ടി ഫണ്ട് സ്വരൂപിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അനുവാദത്തോടെയാണ് കോഴ ഇടപാടുകളെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവനയിൽ പറഞ്ഞു. സർവ ആയുധങ്ങളും നഷ്ടപ്പെട്ട ബി.ജെ.പിക്ക് കളം വിട്ടുപോകാന്‍ സമയമായെന്നും മജീദ് ഫൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.