കോഴിക്കോട്: നാഷനല്‍ ഹൈവേ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഹൈദ്രുവിന്‍െറ വീട്ടിലും ഫ്ളാറ്റിലും ഓഫിസിലും വിജിലന്‍സ് റെയ്ഡ് നടത്തി. തിരുവനന്തപുരത്തെ ഓഫിസിലും ഫ്ളാറ്റിലും മുക്കത്തെ ഒരു കോടിയുടെ ആഡംബര വീട്ടിലും ചേവായൂരിലെ ഫ്ളാറ്റിലുമാണ് ബുധനാഴ്ച ഒരേസമയം വിജിലന്‍സ് സ്പെഷല്‍ സ്ക്വാഡ് റെയ്ഡ് നടത്തിയത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് ഡിവൈ.എസ്.പിമാരായ എന്‍.സി. ദേവസ്യ, ടി.കെ. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. തിരുവനന്തപുരത്ത് രാവിലെ ആറിന് ആരംഭിച്ച റെയ്ഡ് വൈകുന്നേരം നാലുവരെ തുടര്‍ന്നു. കോഴിക്കോട്ടെ വിജിലന്‍സ് പരിശോധന രാവിലെ ആറ് മുതല്‍ വൈകുന്നേരം ഏഴുവരെ നടന്നു. ആധാരമുള്‍പ്പെടെ നിരവധി രേഖകള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടത്തെി. വിജിലന്‍സ് സി.ഐമാരായ ഷിബു, രമേശന്‍, സുരേഷ്, ബാലചന്ദ്രന്‍, എ.എസ്.ഐ വിഷ്ണു നമ്പൂതിരി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.