വേനല്‍ച്ചൂട്: പുറംതൊഴിലാളികളുടെ ജോലിസമയം പുന$ക്രമീകരിച്ചു

കോഴിക്കോട്: പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാതപം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ തൊഴില്‍സമയം ഏപ്രില്‍ 30 വരെ പുന$ക്രമീകരിച്ച് ലേബര്‍ കമീഷണര്‍ ഉത്തരവിറക്കി. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമം അനുവദിച്ചുള്ളതാണ് ഉത്തരവ്. ഇവരുടെ ജോലിസമയം രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി. മറ്റ് ഷിഫ്റ്റുകളിലെ ജോലിസമയം ഉച്ചക്ക് 12ന് അവസാനിക്കുകയും വൈകീട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണം. സെക്യൂരിറ്റി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വെയിലേല്‍ക്കാതെ ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കണം. നിര്‍ദേശം കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് അസി. ലേബര്‍ ഓഫിസര്‍മാരുടെ സ്ക്വാഡ് രൂപവത്കരിച്ചതായി എന്‍ഫോഴ്സ്മെന്‍റ് ജില്ലാ ലേബര്‍ ഓഫിസര്‍ കെ.ഐ. ബോണി വര്‍ഗീസ് അറിയിച്ചു. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പ്രവൃത്തികള്‍ പൂര്‍ണമായി നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊതുജനതാല്‍പര്യം മുന്‍നിര്‍ത്തി 1958ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24 (3) പ്രകാരമാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.