മൂന്നാർ: കഴിഞ്ഞദിവസം മൂന്നാർ കണ്ണൻ ദേവൻ കമ്പനി ദേവികുളം എസ്റ്റേറ്റിൽ കാട്ടാന െചരിഞ്ഞത് വൈദ്യുതാഘാതമേറ്റാണെന്ന് േപാസ്റ്റ്മോർട്ടം റിപ്പോർട്ട്. 35 വയസ്സുള്ള ആന ആറുമാസം ഗർഭിണിയായിരുന്നു. തിരുവനന്തപുരത്തുനിന്ന് എത്തിയ ഡോ. ജയകുമാറിെൻറ നേതൃത്വത്തിലെ സംഘം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കണ്ടെത്തൽ. വീടിെൻറ മുറ്റത്തേക്ക് ആനയെത്താതിരിക്കാൻ അപായകരമായ രീതിയിൽ വൈദ്യുതി കടത്തിവിട്ട കമ്പിയിൽ തട്ടിയതാണ് വിനയായതെന്ന് വനപാലകരുടെ അന്വേഷണത്തിലും വ്യക്തമായി. ആന ചെരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് സംശയിച്ച് യോവാൻ (45) എന്നയാളെ കഴിഞ്ഞ ദിവസം വനം വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. വൈദ്യുതി കടത്തിവിടാനുപയോഗിച്ച കമ്പിയും മറ്റും സ്ഥലത്തുനിന്ന് മാറ്റിയിരുന്നെങ്കിലും ഇത് പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിനുള്ളിൽനിന്ന് കണ്ടെത്തിയിരുന്നു. വീടിന് സമീപമുള്ള പോസ്റ്റിൽനിന്നാണ് വൈദ്യുതി കടത്തിവിട്ടത്. ഇയാൾക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തതായി അധികൃതർ പറഞ്ഞു. ദേവികുളം എസ്റ്റേറ്റ് ലോവർ ഡിവിഷനിലെ ജനവാസ മേഖലയിലെ വീടുകൾക്ക് തൊട്ടരികിലായാണ് തിങ്കളാഴ്ച രാവിലെ കാട്ടാനയെ ചെരിഞ്ഞനിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.