കാസർകോട്: മുട്ടത്തൊടി സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് 4.06 കോടിരൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസില്‍ ഉൾപ്പെട്ട രണ്ട് സ്ത്രീകളെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ആലംപാടി പടിഞ്ഞാറെ മൂലയിലെ യു.കെ. ഹാരിസിെൻറ ഭാര്യ പി.എ. ഹസീന (28), ഹാരിസിെൻറ സഹോദരി യു.കെ. റുഖിയ (31) എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മാര്‍ക്കോസ്, സി.ഐ വി. പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മുട്ടത്തൊടി സഹകരണ ബാങ്കിെൻറ നായന്മാര്‍മൂല സായാഹ്ന ശാഖയിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇവർ പിടിയിലായത്. ബാങ്ക് മാനേജറുടെയും അപ്രൈസറുടെയും അറിവോടെ വ്യാജ സർണാഭരണങ്ങളിൽ 916 ഹാള്‍മാര്‍ക്ക് ചെയ്ത് പണയപ്പണ്ടമായി നൽകിയാണ് വായ്പാതട്ടിപ്പ് നടത്തിയത്. കേസിൽ നേരത്തേ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹസീനയുടെ പേരിൽ 9,94,000 രൂപയും റുഖിയയുടെ പേരിൽ 27,25,150 രൂപയുമാണ് വായ്പ നൽകിയത്. ഇവർ ഉൾപ്പെടെ 39 ഇടപാടുകാർ മുഖേന മുക്കുപണ്ടം പണയപ്പെടുത്തിയാണ് ബാങ്കിെൻറ രണ്ട് ശാഖകളിൽ നിന്ന് 4.06 കോടി രൂപ സംഘം തട്ടിയെടുത്തത്. ബാങ്ക് ജീവനക്കാരും മാനേജറും മുക്കുപണ്ടങ്ങളിൽ ഹാൾമാർക്ക് രേഖപ്പെടുത്തി നൽകിയ ജ്വല്ലറി ജീവനക്കാരനും ഉൾപ്പെടെ ആകെ 41 പ്രതികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.