ദേശീയപാതയിലെ അനധികൃത കടകള്‍ പൊളിക്കുന്നു

മംഗളൂരു: ദേശീയപാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ച വ്യാപാരസ്ഥാപനങ്ങളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും പൊളിച്ചുമാറ്റാന്‍ ജില്ല വികസന കോഓഡിനേഷന്‍ ആൻഡ് മോണിറ്ററിങ് സമിതി യോഗം തീരുമാനിച്ചു. നളിന്‍കുമാര്‍ കട്ടീല്‍ എം.പി അധ്യക്ഷത വഹിച്ചു. അനധികൃതനിർമാണങ്ങള്‍ കണ്ടെത്താന്‍ ഈ മാസം 15 മുതല്‍ 31വരെ സർവേ നടത്തും. എതിര്‍പ്പുകള്‍ മറികടക്കാന്‍ പൊലീസ് സഹായം അഭ്യര്‍ഥിച്ച് ജില്ല ഭരണകൂടത്തിന് കത്തെഴുതിയതായി ദേശീയപാതാവിഭാഗം എക്സി. എൻജിനീയര്‍ അജിത് കുമാര്‍ പറഞ്ഞു. ജില്ലയില്‍ 4582 കുടുംബങ്ങള്‍ക്ക് വീടുകളില്‍ ശുചിമുറി സൗകര്യമില്ലെന്ന് യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.