കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ. പി. ര ാധാമണി (64), ആർ. സുരേഷ് കുമാർ (43), ആർ. സന്തോഷ് കുമാർ (40) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിൽ താമസിക്കുന്ന മലയാളികളാണ് ഇവർ.
വിഷം കഴിച്ച് മരിച്ചതായാണ് സംശയിക്കുന്നത്. ഇവരെ രണ്ട് ദിവസമായി പുറത്ത് കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്.
കഴിഞ്ഞ 14ാം തീയതിയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. 17ാം തീയതി വരെ പുറത്ത് കണ്ടിരുന്നതായി ജീവനക്കാർ പറയുന്നു. പിന്നീട് പുറത്തു കണ്ടില്ല. മുറിയിൽ നിന്ന് ദുർഗന്ധം വരാനും തുടങ്ങിയപ്പോഴാണ് ജീവനക്കാർ ശ്രദ്ധിച്ചത്.
ബംഗളൂരുവിലെ ഇവരുടെ ബന്ധുക്കളെ പൊലീസ് ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. കേരളത്തിൽ ഇവരുടെ സ്വദേശം എവിടെയാണെന്ന് വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.