കോട്ടയം: വലിയകുളം സീറോ ജട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസിൽ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. തോമസ് ചാണ്ടി, ആലപ്പുഴ മുന്‍ ജില്ലാ കലക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന് എന്നിവര്‍ക്കെതിരെയാണ് കേസ്.
ആരോപണവുമായി ബന്ധപ്പെട്ട് ജനുവരി നാലിന് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വയൽ നികത്തി റിസോർട്ടിലേക്ക് റോഡ് നിർമിച്ചതിൽ മുൻ മന്ത്രി തോമസ് ചാണ്ടി ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു വിജിലൻസ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട്. രണ്ട് മുന്‍ ജില്ല കലക്ടര്‍മാരും മുന്‍ എ.ഡി.എമ്മും അടക്കം 13 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നത്. ആലപ്പുഴ മുൻ ജില്ല കലക്ടർമാരായ പി. വേണുഗോപാൽ, സൗരഭ് ജയിൻ, മുൻ എ.ഡി.എം കെ.പി. തമ്പി, ഉദ്യോഗസ്ഥരായ ഖാലിദ്, സനിൽകുമാർ, കെ.ഇ. വിനോദ്കുമാർ, ദിനേഷൻ, സുഹാസിനി, ജി.ആർ. സീന, ജോസ് മാത്യു, സി.ഒ. സാറാമ്മ, കെ. ബാബുമോൻ, ലിജിമോൾ കെ. ജോയ് എന്നിവരാണ് ഇൗ ഉദ്യോഗസ്ഥർ.
തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുന്നതിനുള്ള പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അനുമതിയില്ലാതെ നിലംനികത്തുക വഴി നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ലംഘിച്ചു, റോഡ് നിര്‍മാണത്തിനായി തോമസ് ചാണ്ടി ശിപാര്‍ശ ചെയ്ത സ്ഥലത്ത് ഭൂമിയില്ലാത്ത ആലപ്പുഴ ലേക്പാലസ് റിസോര്‍ട്ട് ജീവനക്കാരനെ ഗുണഭോക്താവായി ചിത്രീകരിച്ചു, 2011 മുതൽ 2017 വരെയുള്ള കാലയളവിൽ സർക്കാർ ഉദ്യോഗസ്ഥർ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തു, ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളിയായി തുടങ്ങിയ കുറ്റപ്പെടുത്തലുകളുമുണ്ട്. വാട്ടർ വേൾഡ് ടൂറിസം കമ്പനിയുമായും ഡയറക്ടർമാരുമായും കൂട്ടുചേർന്നാണ് ഉദ്യോഗസ്ഥർ ക്രിമിനൽ ഗൂഢാലോചന നടത്തിയത്, ആലപ്പുഴ-വലിയകുളം സീറോ ജെട്ടി റോഡ് നിർമാണം ലേക് പാലസ് റിസോർട്ടുവരെ മാത്രം നടത്തിയതിൽ ഫണ്ട് തിരിമറിയും ക്രിമിനൽകുറ്റവും നടന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
േതാമസ് ചാണ്ടി എം.എൽ.എ ആയിരിക്കുേമ്പാൾ അദ്ദേഹത്തിെൻറയും കുടുംബാംഗത്തിെൻറയും പേരിലാണ് കമ്പനിയുടെ ഒാഹരികൾ കൂടുതലുമുള്ളത്. ഇൗ കമ്പനിയാണ് നീർത്തട-തണ്ണീർത്തട നിയമം ലംഘിച്ച് പാടശേഖരം മണ്ണിട്ട് നികത്തിയത്. അതിനാൽ, നെല്‍വയൽ-തണ്ണീര്‍ത്തട സംരക്ഷണ നിയമലംഘനം, ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥ, ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ ചില വകുപ്പുകൾ എന്നിവ ചുമത്തി േതാമസ് ചാണ്ടിക്കെതിരെ കേസെടുക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്താനും ജനുവരി 18ന് അകം അന്വേഷണ പുരോഗതി അറിയിക്കാനും കോടതി ആവശ്യപ്പട്ടിരുന്നു. ഇതിെൻറ ഭാഗമായാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.