തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻ.എസ്.എസ് ആരംഭിച്ച സമരം ബി.ജെ.പി ഹൈജാക്ക് ചെയ്യുന്നത് കോൺഗ്രസ് നോക്കിനിെന്നന്ന് രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനം. വിശ്വാസികൾക്കൊപ്പമാണെന്ന് ആവർത്തിച്ച് പറഞ്ഞ കോൺഗ്രസിന് ബി.ജെ.പിയെ തുറന്നുകാട്ടാനായില്ല. യു.ഡി.എഫും പരാജയപ്പെട്ടതായി മുതിർന്ന നേതാക്കൾ തുറന്നടിച്ചു. ഇതിനെത്തുടർന്നാണ് നാലിടത്തുനിന്നും പത്തനംതിട്ടയിലേക്കും പദയാത്ര നടത്താനും മലബാറിൽ വാഹന ജാഥക്കും തീരുമാനിച്ചത്.
നാലര മണിക്കൂറിലേറെ നീണ്ട യോഗത്തിൽ ശബരിമല മാത്രമായിരുന്നു ചർച്ച. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ താഴേത്തട്ടിൽ വ്യാപക പ്രചാരണം ആസൂത്രണം ചെയ്യാമായിരുെന്നന്ന് കെ. മുരളീധരൻ, കെ. സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ പറഞ്ഞു. എൻ.എസ്.എസ് സഹകരണത്തോടെ പ്രാദേശികതലത്തിൽ നാമജപ ഘോഷയാത്ര സംഘടിപ്പിക്കാൻ കോൺഗ്രസിന് കഴിയുമായിരുന്നിട്ടും അതിനുശ്രമം നടന്നില്ല.
പൊലീസ് വേഷം ദുർവിനിയോഗം ചെയ്യാൻ ധൈര്യം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വർഗീയത തുരത്തുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ തിരുവനന്തപുരം, ആലപ്പുഴ, തൊടുപുഴ, തൃശൂർ എന്നിവിടങ്ങളിൽനിന്ന് പത്തനംതിട്ടയിലേക്കാണ് പദയാത്ര. കെ. മുരളീധരൻ, ഷാനിമോൾ ഉസ്മാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ നേതൃത്വം നൽകും. നവംബർ 15ന് പത്തനംതിട്ടയിൽ സംഗമിക്കും. മലബാറിൽ കെ. സുധാകരെൻറ നേതൃത്വത്തിൽ വാഹന ജാഥ നടത്തും. തീയതി തീരുമാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.