അശ്ലീല വിഡിയോ വിവാദം: സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തെ പുറത്താക്കി

കായംകുളം: വനിത പ്രവർത്തകയുമായുള്ള അശ്ലീല വീഡിയോകോൾ പൊതുഗ്രൂപ്പിൽ പങ്കുവെച്ച ലോക്കൽ കമ്മിറ്റി അംഗത്തെ സി.പി.എം പുറത്താക്കി. പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം ബിനു ജി. ധരനെയാണ് പുറത്താക്കിയത്. ബ്രാഞ്ച് അംഗമായ വനിതക്കെതിരെയും നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്. കുട്ടികൾക്കുള്ള അവധിക്കാല വേനൽ തുമ്പി ക്യാമ്പിന്റെ കൺവീനറായിരുന്നു ബിനു.

കായംകുളത്തെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്നവർ അശ്ലീല വിവാദങ്ങളിൽ അകപ്പെടുന്നത് തുടർച്ചയായതോടെയാണ് പാർട്ടി അടിയന്തിര നടപടിക്ക് തയ്യാറായത്. ഭാര്യയുടെ പരാതിയിൽ ഏരിയ സെന്റർ അംഗം ബിബിൻ സി. ബാബുവിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതുപ്പള്ളിയിലെ ശുദ്ധികലശം. അതേസമയം പുതുപ്പള്ളിയിലെ ലോക്കൽ സെക്രട്ടറിക്ക് എതിരെ ഉയർന്ന അശ്ലീല ചാറ്റ് വിവാദം പാർട്ടിക്ക് മറ്റൊരു വെല്ലുവിളിയായി നിൽപ്പുണ്ട്.

സമാന വിഷയങ്ങളിൽ നേരത്തെ നഗരത്തിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എതിരെയും പരാതി ഉയർന്നിരുന്നു. ആലപ്പുഴ ഏരിയ കമ്മിറ്റിയംഗം ഉൾപ്പെട്ട അശ്ലീല വീഡിയോ വിവാദത്തിൽ ജില്ലയിലെ പാർട്ടി മൊത്തത്തിൽ നാണം കെട്ടിരുന്നു. ഇതിന്റെ ചൂടാറും മുമ്പ് പുതിയ സംഭവങ്ങൾ വ്യാപാകമായി ആവർത്തിക്കുന്നത് സംസ്ഥാന നേതൃത്വവും ഗൗരവമായി കാണുകയാണ്.

വരുംദിവസങ്ങളിൽ കൂടുതൽ നടപടിക്കും സാധ്യതയുണ്ട്. ആലപ്പുഴയിലെ വിഭാഗീയത അടക്കമുള്ള വിഷയങ്ങൾ ഇന്ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുന്നുണ്ട്. അശ്ലീല വിവാദങ്ങളും ചർച്ചയിൽ ഇടം പിടിക്കുമെന്നാണ് സൂചന.

Tags:    
News Summary - Obscene video controversy again in Kayamkulam CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.