അശ്ലീല വീഡിയോ പങ്കുവെച്ച് വിവാദത്തിലായയാൾ ‘വേനൽ തുമ്പി’ കൺവീനർ; കായംകുളത്തെ സി.പി.എമ്മിൽ വീണ്ടും വിവാദം

കായംകുളം: ഉത്തരവാദിത്ത ഘടകങ്ങളിൽ പ്രവർത്തിക്കുന്നവർ തുടർച്ചയായി അശ്ലീല വിവാദങ്ങളിൽ അകപ്പെടുന്നത് സി.പി.എമ്മിനെ വെട്ടിലാക്കുന്നു. ഗാർഹിക പീഡന വിഷയത്തിൽ ഏരിയ അംഗത്തിന് എതിരെ നടപടിയെടുത്തതിന് പിന്നാലെ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ അശ്ലീല വീഡിയോ പങ്കുവെക്കലാണ് വിവാദമാകുന്നത്.

പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗമാണ് ഇത്തവണ പുലിവാൽ പിടിച്ചിരിക്കുന്നത്. ഇദ്ദേഹം വീഡിയോ കോളിൽ കൂടി നഗ്നത ആസ്വദിക്കുന്നതും വാട്സാപ്പ് സ്റ്റാറ്റസിൽ കൂടി പ്രചരിപ്പിക്കുകയും ചെയ്യുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പാർട്ടി വെട്ടിലായത്. ഇദ്ദേഹത്തെ വേനൽ തുമ്പി കലാജാഥയുടെ കൺവീനർ ആക്കിയത് വിവാദത്തിനും ചൂടുപകർന്നു.

നേരത്തെ ഇവിടത്തെ സെക്രട്ടറിയുടെ അശ്ലീല ചാറ്റ് പുറത്തുവന്നതും ചർച്ചയായിരുന്നു. കൂടാതെ നഗരത്തിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ അശ്ലീല വർത്തമാനമടക്കമുള്ളവ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ നടപടി കാത്ത് ഫയലിലുണ്ട്. ഇതു സംബന്ധിച്ച വിവാദം പുകയുന്നതിനിടെയാണ് ഏരിയ സെന്റർ അംഗം അശ്ലീല വലയത്തിൽ അകപ്പെടുന്നത്. ഇദ്ദേഹത്തിനെതിരെ പാർട്ടി നേതാവ് കൂടിയായ ഭാര്യയാണ് ഗാർഹിക പീഡനം, അവിഹിതം, ആഭിചാരം തുടങ്ങിയ പരാതികളുമായി രംഗത്തുവന്നത്.

സംസ്ഥാന നേതൃത്വത്തിന്റെ കർശന ഇടപെടലിനെ തുടർന്നാണ് അച്ചടക്ക നടപടിയുണ്ടാകുന്നത്. ഇതിൽ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് പുതിയ വിവാദം സമൂഹ മാധ്യമങ്ങളിൽ ഓടി തുടങ്ങിയത്.

Tags:    
News Summary - Obscene video controversy again in Kayamkulam CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.