വെള്ളമുണ്ട: ആറു മാസത്തെ ഇടവേളക്കുശേഷം തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന് പരിധിയിൽ വീണ്ടും മാവോവാദികളെത്തി. നിരവിൽപുഴ മട്ടിലയം മങ്കൊമ്പ് കോളനിയിലാണ് ആയുധധാരികളായ അഞ്ചംഗ മാവോവാദി സംഘമെത്തിയതായി പരാതി. കോളനിയിലെ അനീഷ്, രാമന് എന്നിവരുടെ വീടുകളിലാണ് വെള്ളിയാഴ്ച രാത്രി എട്ടിന് മൂന്നു സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘമെത്തിയത്. ഇവര്‍ വീടുകളില്‍നിന്ന് ചായ വാങ്ങി കുടിച്ചശേഷം അരിയും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങിയതായാണ് വീട്ടുകാര്‍ പറയുന്നത്.
ഏകദേശം അരമണിക്കൂറോളം ഇവര്‍ രണ്ട് സംഘങ്ങളായി ഇരു വീടുകളിലും ചെലവഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ജയണ്ണ, സുന്ദരി, ഉണ്ണിമായ എന്നിവരടങ്ങുന്ന സംഘമാണ് വന്നതെന്നാണ് സൂചന. മുമ്പ് മാവോവാദികളും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലത്തിനടുത്താണ് പുതിയ സാന്നിധ്യം. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രെൻറ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.