സുൽത്താൻ ബത്തേരി: കോട്ടക്കുന്ന് പ്രദേശത്ത് കടുവയുടെ സാന്നിധ്യം. ഇതേ തുടർന്ന് വനംവകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കോട്ടക്കുന്നിലെ ജനവാസ മേഖലയിൽ കടുവയെ നേരിൽ കണ്ടതായി അതിഥി തൊഴിലാളികൾ വനംവകുപ്പിനെ അറിയിച്ചതിനെ തുടർന്നാണ് നടപടി. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കടുവ നിൽക്കുന്നത് കണ്ടതായാണ് തൊഴിലാളികൾ മൊഴി നൽകിയത്.
വിവരം ലഭിച്ചതോടെ വനംവകുപ്പ് പരിശോധന നടത്തി. കടുവ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ബത്തേരിയിലെ 15, 16 ഡിവിഷനുകളായ കോട്ടക്കുന്ന്, ഫെയർലാൻഡ് പരിസരങ്ങളിലാണ് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയത്.
പ്രദേശത്ത് ഡ്രോൺ നിരീക്ഷണവും കാമറ ട്രാപ്പുകളും സ്ഥാപിച്ച് തിരച്ചിൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം മേഖലയിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തോട്ടങ്ങളിൽ ജോലിക്കെത്തുന്ന തൊഴിലാളികൾ ഒറ്റക്ക് പോകാതെ സംഘമായി പോകണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.