സുരേഷ്
തൃശൂർ: കള്ള് ഷാപ്പിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വയോധികൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്തു. വരടിയം ചെറുശാല വീട്ടില്‍ സുരേഷിെൻറ (കുട്ടൻ-43) അറസ്റ്റ് ആണ് പേരാമംഗലം പൊലീസ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ സുരേഷിനെ റിമാൻഡ് ചെയ്തു.
വരടിയം മൂര്‍ക്കനാട് വീട്ടിൽ അയ്യപ്പന് (60) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെ വരടിയം കള്ള് ഷാപ്പിലായിരുന്നു സംഭവം. ഇരുവരും ഷാപ്പിൽ ഒന്നിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടയിൽ അയ്യപ്പെൻറ സുഹൃത്ത് രമേഷ് വാങ്ങിക്കൊടുത്ത രണ്ട് ഗ്ലാസ് മദ്യത്തിൽ ഒന്ന് സുരേഷ് എടുത്ത് കുടിച്ചതാണ് തർക്കത്തിനിടയാക്കിയത്. ഇരുവരും തമ്മിൽ വാക്കേറ്റത്തിലും കൈയാങ്കളിയിലുമെത്തി. ഷാപ്പിലുണ്ടായിരുന്നവർ ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിച്ചുവെങ്കിലും സുരേഷ് കൈയിലുണ്ടായിരുന്ന സ്ക്രൂഡ്രൈവര്‍ കൊണ്ട് അയ്യപ്പനെ കുത്തുകയായിരുന്നു.
നെഞ്ചിലും വയറിലും കുത്തേറ്റ അയ്യപ്പനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട സുരേഷിനെ നിമിഷങ്ങൾക്കകം വീട് വളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംസ്ഥാനം വിടാനുള്ള ഒരുക്കത്തിലായിരുന്നു ഇയാളെന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.