തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളജിൽ വൻ മോഷണം. പ്രിൻസിപ്പലിന്റെ ഓഫിസിലുണ്ടായിരുന്ന 1.47 ലക്ഷം രൂപ മോഷ്ടിച്ചു. സി.സി.ടി.വിയുടെ ഡിസ്കുകളും മോഷണം പോയിട്ടുണ്ട്.
പ്രിൻസിപ്പലിന്റെ ഓഫിസ് ഉൾപ്പെടെ ആറുമുറികൾ തുറന്നിട്ടിട്ടുണ്ട്. കമ്പ്യൂട്ടർ സെന്റർ, ഇംഗ്ലീഷ് വകുപ്പ്, കോ ഓപ്പറേറ്റിവ് സ്റ്റോർ, ഐ.ക്യു.എ.സി മുറി എന്നിവയെല്ലാം തുറന്നിട്ടുണ്ട്.
എല്ലാ മുറികളുടെയും പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നിട്ടുള്ളത്. അലമാരകൾ തുറന്ന് ഫയലുകൾ വലിച്ചുവാരിയിട്ട നിലയിലാണ്. വ്യാഴാഴ്ച കോളജിന് അവധിയായിരുന്നു. ബുധനാഴ്ച രാത്രി മോഷണം നടന്നതായി സംശയിക്കുന്നു.
വ്യാഴാഴ്ച വൈകുന്നേരമാണ് ഓഫിസും മുറികളും തുറന്നു കിടക്കുന്നത് ഹോസ്റ്റലിലെ വിദ്യാർഥികൾ കണ്ടത്. ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ എന്നിവരെത്തി പരിശോധന നടത്തി.
വലപ്പാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സി.സി. മുകുന്ദൻ എം.എൽ.എ കോളജ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.