ചിമ്മിനി വന്യജീവി സങ്കേതം (ഫയൽ ചിത്രം)
ആമ്പല്ലൂര്‍: വന്യജീവി വാരോഘോഷത്തോടനുബന്ധിച്ച് അണിഞ്ഞൊരുങ്ങി ചിമ്മിനി. ഒക്ടോബർ രണ്ട് മുതല്‍ എട്ട് വരെ ചിമ്മിനി വന്യജീവി സങ്കേതത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമാണ്. വന്യജീവി വാരാഘോഷത്തിന്റെയും വൈല്‍ഡ് ലൈഫ് ഫോട്ടോ പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം ഞായറാഴ്ച രാവിലെ ഒമ്പതിന് വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ നിര്‍വഹിക്കും.
വാര്‍ഡ് അംഗം അഷറഫ് ചാലിയത്തൊടി അധ്യക്ഷത വഹിക്കും. എച്ചിപ്പാറ, ചിമ്മിനി ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, സന്ദര്‍ശകര്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിക്കും. സ്‌പെഷല്‍ നേച്ചര്‍ക്യാമ്പ്, വിദ്യാര്‍ഥികള്‍ക്കുള്ള വനയാത്ര, സന്ദര്‍ശകര്‍ക്കായി ബാനര്‍ചിത്ര രചന എന്നിവയും വാരാഘോഷത്തോടനുബന്ധിച്ച് ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
ദേശീയപാത ആമ്പല്ലൂര്‍ സെന്ററില്‍നിന്ന് വരന്തരപ്പിള്ളി-ചിമ്മിനി റോഡിലൂടെ 26 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ചിമ്മിനിയിലെത്താം. സാധാരണ ദിവസങ്ങളില്‍ വനം വകുപ്പിന്‍റെ എച്ചിപ്പാറ ചെക്ക് പോസ്റ്റില്‍ സന്ദര്‍ശകരില്‍നിന്ന് നിശ്ചിത ഫീസ് ഈടാക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.