റസാഖ് ഇളനീർ വിൽപനക്കിടെ
ചാവക്കാട്: വീടുകളിൽനിന്ന് ശേഖരിച്ച ആക്രി സാധനങ്ങൾക്കിടയിൽ നിന്ന് ലഭിച്ച ഒന്നര പവനോളം തൂക്കം വരുന്ന സ്വർണാഭരണം ഉടമസ്ഥർക്ക് തിരികെ നൽകി കറുകമാട് നാലകത്ത് പടിഞ്ഞാറയിൽ റസാഖ് മാതൃകയായി. കറുകമാട് നാലുമണിക്കാറ്റിൽ ഇളനീർ കച്ചവടവും അതോടൊപ്പം ആക്രി വ്യാപാരവും നടത്തിയാണ് റസാഖ് ജീവിക്കുന്നത്.
കഴിഞ്ഞ ദിവസം കറുകമാടിലെ വീട്ടിൽനിന്ന് വാങ്ങിയ പഴയ ഇരുമ്പ് അലമാര ആക്രിക്കടയിലെത്തിച്ച് പൊളിക്കുന്നതിനിടയിലാണ് റസാഖിന്റെ ശ്രദ്ധയിൽ സ്വർണാഭരണം പെടുന്നത്. അലമാരയുടെ രഹസ്യ അറക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇത്. ഉടൻ റസാഖ് വീട്ടുകാരെ തേടിയെത്തി സ്വർണം കൈമാറുകയായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടുപോയെന്ന് കരുതി വീട്ടുകാർ എഴുതിത്തള്ളിയ ആഭരണമായിരുന്നു ഇത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കുടുംബത്തിന് ആഭരണം തിരികെ ലഭിച്ചത് വലിയ ആശ്വാസമായി. സ്വന്തം ബുദ്ധിമുട്ടുകൾക്കിടയിലും റസാഖ് കാണിച്ച ഈ സത്യസന്ധതക്ക് നാട്ടുകാരും സോഷ്യൽ മീഡിയയും വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.