പെരിങ്ങൽകുത്തിലെ വൈദ്യുതി ഉൽപാദനം 76 മെഗാവാട്ടിലേക്ക്; ഉദ്ഘാടനം ഈ മാസം

തൃശൂർ: പെരിങ്ങൽകുത്തിലെ വൈദ്യുതി ഉൽപാദനം 76 മെഗാവാട്ടിലേക്ക് ഉയരുന്നു. ഈ മാസം 24 മെഗാവാട്ടിന്‍റെ ഉദ്ഘാടനം നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിലൂടെ 42 മില്യൺ യൂനിറ്റ് ഒരു വർഷം കൂടുതലായി ഉൽപാദിപ്പിക്കാൻ സാധിക്കും. നിലവിൽ 52 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. ഓരോ വർഷവും 650 മില്യൺ ക്യുബിക് മീറ്റർ വെള്ളം പെരിങ്ങൽകുത്ത് ഡാമിൽനിന്ന് തുറന്നുവിടേണ്ടി വരുന്നുണ്ട്. പുതിയ പദ്ധതി വഴി ഇതിൽ 100 മില്യൺ ക്യുബിക് മീറ്റർ വെള്ളം വൈദ്യുതി ഉൽപാദനത്തിനായി ഉപയോഗിക്കാൻ കഴിയും. 132 കോടി രൂപയുടെ പദ്ധതിയാണ് ഇത്. പ്രധാന കരാറുകാരൻ പാപ്പരായതിനെ തുടർന്ന് മൂന്നു വർഷമായി പദ്ധതി നിശ്ചലമായി കിടക്കുകയായിരുന്നു. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയും ചെയർമാൻ ബി. അശോകും പെരിങ്ങൽകുത്ത് പദ്ധതി പ്രദേശം സന്ദർശിച്ചിരുന്നു. പദ്ധതിയുടെ അവലോകനത്തിൽ പദ്ധതി മുന്നോട്ടുപോകാൻ നിർദേശം നൽകുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.