തൃശൂർ: പഞ്ചായത്ത് ദിനം തദ്ദേശ സ്വയംഭരണ ദിനമായതോടെ നഗരസഭകളും കോർപറേഷനുകളും അടങ്ങുന്ന 93 തദ്ദേശ സ്ഥാപനങ്ങൾ കൂടി ഫെബ്രുവരി 18, 19 ദിവസങ്ങളിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമാകും. ദിനാഘോഷത്തിന്‍റെ ഭാഗമായി 1.79 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ടിൽനിന്ന് സമാഹരിച്ച് നൽകാൻ ഉത്തരവിറങ്ങി. തദ്ദേശ വകുപ്പ് ഏകീകരണത്തോടെയാണ് തദ്ദേശ സ്വയംഭരണ ദിനമായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചത്. 18ന് ഓൺലൈനായും 19ന് തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക. സ്വരാജ് ട്രോഫി, മഹാത്മ അയ്യങ്കാളി പുരസ്കാരം, മികച്ച സെക്രട്ടറി പുരസ്കാരം എന്നിവക്ക് നഗരസഭ, കോർപറേഷൻ എന്നിവരെ കൂടി പരിഗണിക്കും. പഞ്ചായത്തുകൾ - 7500 രൂപ, േബ്ലാക്ക്പഞ്ചായത്ത് - 12,500, ജില്ല പഞ്ചായത്ത് - 25,000, നഗരസഭ - 25,000, കോർപറേഷൻ - 50,000 രൂപ എന്നിങ്ങനെയാണ് ജനറൽ പർപസ് ഫണ്ടിൽനിന്ന് സമാഹരിച്ച് നൽകേണ്ടതെന്ന് ബുധനാഴ്ച തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.