കഥകളി ക്ലബ് വാർഷികാഘോഷം

ഇരിങ്ങാലക്കുട: ജാതിയുടെയും മതത്തിന്‍റെയും പേരിൽ സമൂഹത്തെ വിഭജിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുമ്പോൾ മനുഷ്യരും മനസ്സുകളും തമ്മിൽ കൂട്ടിയിണക്കുന്ന പാലങ്ങളാകാൻ കലാ-സാംസ്കാരിക സംഘടനകൾക്ക് കഴിയണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബിന്‍റെ 47ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ക്ലബ് പ്രസിഡന്‍റ് അനിയൻ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടി മുഖ്യാതിഥിയായി. സെക്രട്ടറി രമേശൻ നമ്പീശൻ, ഫാക്ട് പത്മനാഭൻ, മുരളി, എ.എസ്. സതീശൻ, അഡ്വ. രാജേഷ് തമ്പാൻ എന്നിവർ സംസാരിച്ചു. 70 വയസ്സ് പിന്നിട്ട 10 കഥകളി വേഷക്കാർക്ക് ഏർപ്പെടുത്തിയ ഡോ. കെ.എൻ. പിഷാരടി പുരസ്‌കാരം മന്ത്രി സമ്മാനിച്ചു. കലാമണ്ഡലം ശിവദാസിന് ഇ. കേശവദാസ് സ്മാരക പുരസ്കാരവും സദനം അശ്വിന് എൻഡോവ്മെന്‍റും നൽകി. കേളി, ചൊല്ലിയാട്ടം, സിമ്പോസിയം എന്നിവയും തുടർന്ന് കഥകളിയും ഉണ്ടായി. tcm ijk photo.. ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ് വാർഷികാഘോഷം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.