ആമ്പല്ലൂർ: പാലിയേക്കര ടോൾ പ്ലാസ മാനേജരെ ആക്രമിച്ച് കാർ അടിച്ചു തകർത്ത കേസിൽ രണ്ടു പേർക്കെതിരെ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു. കല്ലൂർ മാവിൻചുവട് പ്ലാപ്പിള്ളി വിഷ്ണു, ആമ്പല്ലൂർ സ്വദേശി ജിയോ എന്നിവർക്കെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി വട്ടണാത്ര സഹകരണ ബാങ്കിന് മുന്നിലായിരുന്നു സംഭവം. ടോൾ പ്ലാസ മാനേജർ ശ്യാംലാൽ പാർഥസാരഥിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ശ്യാമിന്റെ സുഹൃത്തായ വിഷ്ണു ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതോടെയാണ് ശ്യാമും സുഹൃത്തും വട്ടണാത്രയിൽ എത്തിയത്. ബാങ്കിന് മുന്നിൽ കാർ നിർത്തി കാത്തുനിൽക്കുന്നതിനിടെ മറ്റൊരു കാറിലെത്തിയ വിഷ്ണു ഹോക്കി സ്റ്റിക്കുമായി ശ്യാമിനെ ആക്രമിക്കുകയായിരുന്നു. അസഭ്യം പറഞ്ഞ് കാറിന്റെ മുൻവശത്തെയും രണ്ട് ഡോറുകളുടെയും ചില്ല് അടിച്ചു തകർത്ത ശേഷം ശ്യാമിനെ കാറിൽനിന്ന് വലിച്ചിറക്കി അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ ശ്യാം ബൈക്ക് യാത്രക്കാരന്റെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിയത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. ശ്യാമിനെ ആക്രമിക്കുന്ന മൊബൈൽ ഫോൺ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.