മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വീർപ്പുമുട്ടി കുട്ടികൾ. കുട്ടികളുടെ അത്യാഹിത വിഭാഗം ശിശുരോഗ ഒ.പിക്കടുത്തായിരുന്നു മുമ്പ് പ്രവർത്തിച്ചിരുന്നത്. രണ്ട് വർഷം മുമ്പാണ് പ്രധാന അത്യാഹിത വിഭാഗത്തിലേക്ക് കുട്ടികളുടെ വിഭാഗവും മാറ്റിയത്. ജനറൽ മെഡിസിൻ അത്യാഹിത വിഭാഗത്തിന്‍റെ അടുത്തായി ഇടുങ്ങിയ മുറിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മെഡിസിൻ രോഗികളുടെ ഇടയിലൂടെ വേണം കുട്ടികളുടെ ഐ.സി.യുവിലെത്താൻ. അഞ്ച് കുട്ടികളെപോലും കിടത്താനുള്ള സൗകര്യം ഇവിടെയില്ല. കുട്ടികൾക്ക് ആവശ്യമായ ചികിത്സ നൽകാനാകാതെ ഡോക്ടർമാർ ബുദ്ധിമുട്ടുകയാണ്. ഭീതിജനകമായ അവസ്ഥയിലാണ് കുട്ടികളുടെ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്. മറ്റൊരു സൗകര്യപ്രദമായ സ്ഥലം കണ്ടെത്താൻ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.