അടൂർ: അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിച്ചു. അഗ്നിരക്ഷസേന തീ നിയന്ത്രണവിധേയമാക്കി. വെള്ളിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. അടൂർ ചേന്നംപള്ളിൽ ജയകുമാരൻ ഉണ്ണിത്താന്‍റെ ഉടമസ്ഥതയിൽ ചേന്നംപള്ളിൽ ജങ്ഷനിലെ മൃഗാശുപത്രിയുടെ പിന്നിലെ കെട്ടിടത്തിന്‍റെ അടുക്കളയിൽ അടുക്കിയിരുന്ന വിറകിനാണ് തീപിടിച്ചത്. പുക ഉയരുന്നതുകണ്ട തദ്ദേശവാസി വിവരം അറിയിച്ചതിനെ തുടർന്നാണ് അഗ്നിരക്ഷസേന എത്തിയത്. ഈ സമയം മറ്റ് മുറികളിൽ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും സേന എത്തുമ്പോഴാണ് സംഭവം അറിഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെ കതക് തള്ളിത്തുറന്ന് വെള്ളം പമ്പ് ചെയ്ത് തീ പൂർണമായും അണച്ചു. സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർമാരായ ജോസ്, അജികുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സിയാദ്, സൂരജ്, സാനിഷ്, വിപിൻ, രവി ഹോം ഗാർഡുമാരായ സുരേഷ് കുമാർ, അനിൽ കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.