അഷ്ഹദ്

യുവതിയെയും മക്കളെയും ആക്രമിച്ച കേസിലെ രണ്ടാംപ്രതി പിടിയിൽ

അടൂർ: പറക്കോട് സ്വദേശിനിയായ പനയംതുണ്ടിൽ വീട്ടിൽ സലീന, മക്കളായ അഫ്സൽ, ഫൈസൽ എന്നിവരെ വീട്ടിൽകയറി സൈക്കിൾ ചെയിനും കമ്പിവടിയും മറ്റും ഉപയോഗിച്ച് മാരകമായി ആക്രമിച്ച കേസിലെ രണ്ടാംപ്രതി അടൂർ കോട്ടമുകൾ സ്വദേശി കാവിളയിൽ വീട്ടിൽ അഷ്ഹദ് (21) അടൂർ പൊലീസിന്റെ പിടിയിലായി.

കായംകുളം ബസ്സ്റ്റാൻഡ് പരിസരത്തുനിന്നാണ് ഇയാൾ പിടിയിലാകുന്നത്.ഒന്നാം പ്രതിയായ സാബിർ ലഹരിമരുന്ന് കേസിൽ പ്രതിയായത് സലീനയുടെ മകൻ വിവരം നൽകിയിട്ടാണെന്നാരോപിച്ചായിരുന്നു അക്രമം. സാബിറിനെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. എ.എസ്.ഐ അഭിലാഷ്, സി.പി.ഒമാരായ ബൈജു, അർജുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Second suspect arrested in assault on woman and children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.