കടലാസിലൊതുങ്ങി മല്ലപ്പള്ളി ബസ് സ്റ്റാൻഡിലെ ശൗചാലയ നിർമാണം

മല്ലപ്പള്ളി: പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിർമിക്കുന്ന കെട്ടിടസമുച്ചയത്തിൽ താഴത്തെ നിലയിൽ കംഫർട്ട് സ്റ്റേഷനും മുകളിൽ വിശ്രമമുറിയും വിഭാവനംചെയ്ത പദ്ധതി വർഷങ്ങൾ കഴിഞ്ഞിട്ടും കടലാസിൽതന്നെ. എം.എൽ.എയുടെ 2016-17 വർഷത്തെ ആസ്തിവികസന ഫണ്ടിൽനിന്ന് 1.17 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് 2019 ആഗസ്റ്റിലാണ് ഭരണാനുമതി ലഭിച്ചത്. ശൗചാലയ നിർമാണത്തിന് കണ്ടെത്തിയ സ്ഥലത്തിന് മുന്നിലെ കടമുറികൾ ഒഴിപ്പിച്ച് മണ്ണ് പരിശോധനയും നടത്തിയിരുന്നെങ്കിലും നിർമാണം നടന്നില്ല. താലൂക്ക് ആസ്ഥാനത്തെ ബസ് സ്റ്റാൻഡിലെത്തിയാൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ. ഇപ്പോഴുള്ളത് നിന്നുതിരിയാൻ സ്ഥലമില്ലാത്ത ഇടുങ്ങിയ ശൗചാലയമാണ്. ജില്ല പഞ്ചായത്ത് 2012ൽ സ്ഥാപിച്ച രണ്ട് ഇലക്ട്രോണിക് ടോയ്ലറ്റുകൾ ഉപയോഗപ്രദവുമല്ല. തടസ്സങ്ങൾ നീക്കി ശൗചാലയ നിർമാണത്തിനാവശ്യമായ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായി. ഫോട്ടോ: മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച ഇലക്ട്രോണിക് ടോയ്ലറ്റുകൾ ഉപയോഗശൂന്യമായ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.