പത്തനംതിട്ട: നഗരസഭ മാലിന്യസംസ്കരണ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കൗൺസിൽ അംഗങ്ങൾ. പുതിയ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന നഗരസഭ മാലിന്യസംസ്കരണ കേന്ദ്രം ദുരൂഹതയുടെ കോട്ടയായി മാറിയെന്നും ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വിശദീകരണം വേണമെന്നും വിവിധ അജണ്ടകൾ ചർച്ച ചെയ്യുന്നതിനുവേണ്ടി ചേർന്ന നഗരസഭ കൗൺസിലിൽ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടി ആവശ്യപ്പെട്ടു. ഇവിടെ മാലിന്യം കുന്നുകൂടിയെന്നും കെട്ടിമറച്ച് വലിയ കുഴികൾ ഇവിടെ ഉണ്ടാക്കിയതെന്തിനെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവിടെ ക്രമവിരുദ്ധമായ പലതും നടക്കുന്നെന്നും ഭരണസമിതി അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും കൗൺസിലർമാരായ സിന്ധു അനിൽ, ആനി സജി, സി.കെ. അർജുനൻ, എസ്. ഷൈലജ, എസ്. ഷെമീർ എന്നിവരും പറഞ്ഞു. എന്നാൽ, ഇവിടെ എല്ലാം നല്ല രീതിയിലാണ് കാര്യങ്ങൾ നടക്കുന്നതെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് പറഞ്ഞു. ക്രമവിരുദ്ധ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് നഗരസഭ അധ്യക്ഷൻ ടി. സക്കീർ ഹുസൈൻ മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.