പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആറന്മുളയിൽ 108 ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് . കോവിഡ് രോഗിക്കുപോലും സുരക്ഷിതമായി ചികത്സക്ക് ആശുപത്രിയിൽ പോകാൻ കഴിയാത്ത സാഹചര്യമാണ്. കോവിഡ് രോഗിക്കൊപ്പം ആരോഗ്യപ്രവർത്തകരെ അയക്കാത്തത് ഡി.എം.ഒയുടെ അനാസ്ഥയാണ്. 108 ആംബുലൻസ് ഡ്രൈവർമാരായി ക്രിമിനൽ പശ്ചാത്തലമുള്ളവരെ തിരുകിക്കയറ്റിയത് സർക്കാറിൻെറയും ആരോഗ്യവകുപ്പിൻെറയും ഒത്താശയോടെയാെണന്നും ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ ആരോപിച്ചു. ഉപരോധത്തിന് ജില്ല ജനറൽ സെക്രട്ടറി ഷിജു തോട്ടപ്പുഴശ്ശേരി, അഖിൽ അഴുർ, നിയോജകമണ്ഡലം പ്രസിഡൻറ് അഫ്സൽ വി.ഷേക്ക്, അഭിജിത് സോമൻ എന്നിവർ നേതൃത്വം നൽകി. നേതാക്കന്മാരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാൻഡ് ചെയ്യാൻ പൊലീസ് ശ്രമിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആേൻാ ആൻറണി എം.പി, ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് എന്നിവർ ഇടപെട്ട് ജാമ്യം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.