പത്തനംതിട്ട: ക്രമക്കേട് നടന്ന മൈലപ്ര സർവിസ് സഹകരണ ബാങ്കിൽ വെള്ളിയാഴ്ചയും നിക്ഷേപകരുടെ പ്രതിഷേധം. രാവിലെ പണത്തിന് എത്തിയവർക്ക് ടോക്കൺ നൽകി വരി നിർത്തിയിരിക്കയായിരുന്നു. എന്നാൽ, ആർക്കും പണം നൽകാനായില്ല. പണം കിട്ടാതായതോടെ നിക്ഷപകരുടെ പ്രതിഷേധവും ഉയർന്നു. ബാങ്ക് ജീവനക്കാരെ തടഞ്ഞുവെക്കുമെന്ന് നിക്ഷേപകർ പറഞ്ഞു. വ്യാഴാഴ്ചയും നിക്ഷേപകർ പണത്തിനായി എത്തിയെങ്കിലും ലഭിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച വന്നവർക്ക് 1000വും 2000വുമൊക്കെ നൽകി പറഞ്ഞുവിടുകയായിരുന്നു. പ്രസിഡന്‍റ് ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾ ആരും ഇപ്പോൾ ബാങ്കിൽ എത്തുന്നില്ല. കുറച്ച് ജീവനക്കാർ മാത്രമാണ് എത്തുന്നത്. ഇതിനിടെ ബാങ്കിലെ ചില ജീവനക്കാരുടെ ബന്ധുക്കൾക്കും മറ്റു ചിലർക്കും കഴിഞ്ഞ ദിവസം നിക്ഷേപ പണം നൽകിയതായും പറയുന്നു. ഇത് മറ്റുള്ളവരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻെറ വാടക മാസങ്ങളായി നൽകാത്തതിനെ തുടർന്ന് കെട്ടിടം ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.