കോന്നി മെഡിക്കൽ കോളജ് ഓക്സിജൻ പ്ലാന്‍റിൽ കാടുകയറി

കോന്നി: രോഗികളുടെ ജീവൻ നിലനിർത്താൻ കോടികൾ മുതൽ മുടക്കി കോന്നി ഗവ. മെഡിക്കൽ കോളജിൽ എത്തിച്ച ഓക്സിജൻ പ്ലാന്‍റ് കാടുകയറി നശിക്കുന്നു. ഫെബ്രുവരി 26നാണ് കോളജിൽ പ്ലാന്‍റ് എത്തിച്ചത്. ഇതാണ് പ്രധാന കെട്ടിടത്തിന്‍റെ പിന്നിൽ ജനറേറ്റർ മുറിയോട് ചേർന്ന ഭാഗത്ത് കാടുകയറിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ 240 കിടക്കകളിൽ പ്ലാന്റിൽനിന്ന് നേരിട്ട് ഓക്സിജൻ ലഭിക്കും. കഴിഞ്ഞ വർഷമാണ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ജില്ല നിർമിതി കേന്ദ്രത്തിനാണ് പ്ലാന്‍റ് സ്ഥാപിക്കേണ്ട ചുമതല. ലക്ഷങ്ങൾ വിലവരുന്ന പ്ലാന്‍റ് പ്രവർത്തിക്കാതെ ഇരുന്നാൽ ഇത് പൂർണമായി നശിക്കും. അധികൃതർ വേണ്ട രീതിയിൽ വിഷയത്തിൽ ഇടപെടുന്നില്ലെന്നും ആക്ഷേപം ഉയരുന്നു. പി.എസ്.എ ടെക്നോളജി ഉപയോഗിച്ചാണ് നിലവിലെ പ്ലാന്‍റ് പ്രവർത്തിക്കുന്നത്. കോവിഡ് വ്യാപന സാഹചര്യത്തിൽ ആയിരുന്നു പ്ലാന്‍റ് സ്ഥാപിച്ചത്. 2021 മേയിലാണ് പ്ലാന്‍റ് സ്ഥാപിക്കാൻ അനുമതി ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.