കടുവയെ പിടികൂടാനായി എത്തിച്ച കൂട്
അലനല്ലൂർ: അമ്പലപ്പാറ, കാപ്പുപറമ്പ് പ്രദേശങ്ങളിൽ ഭീതി പടർത്തുന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് എത്തിച്ചു. നിലമ്പൂർ ആർ.ആർ.ടിയിലുണ്ടായിരുന്ന കൂടാണിത്. കൂട് സ്ഥാപിക്കാൻ ഉന്നത അധികാരികളുടെ അനുവാദത്തിന് കാത്തിരിക്കുകയാണ്. കടുവയെ കണ്ടത്തി എന്ന് പറയുന്ന തോട്കാട്ടിലാണ് കൂട് ഇറക്കിവെച്ചിരിക്കുന്നത്. ഒരു മാസത്തോളമായി നാട്ടുകാർ റോഡിലും സ്വകാര്യ ഭൂമിയിലും കടുവയെ കണ്ടതായി പറയുന്നു. റബർ തോട്ടത്തിൽ കടുവയെ കണ്ട ടാപ്പിങ് തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് അമ്പലപ്പാറ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ ജനകിയ ഉപരോധ സമരവും നടത്തിയിരുന്നു. സമരം ഉദ്ഘാടകൻ ചെയ്ത അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എയുടെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാരുമായി ചർച്ച നടത്തിയ ശേഷം കടുവയെ പിടികൂടാമെന്നും നിരീക്ഷണ കാമറകൾ സ്ഥാപിക്കാമെന്നും ധാരണയായി. ചർച്ചയിലുള്ള മുഴുവൻ തീരുമാനങ്ങളും യുദ്ധകാല അടിസ്ഥാനത്തിൽ വനം വകുപ്പ് നടപ്പിലാക്കി. കൂട് സ്ഥാപിക്കാൻ ഒരാഴ്ച എടുക്കുമെന്നാണ് കരുതുന്നത്. നിരീക്ഷണ കാമറയിൽ പുലിയുടെ സാന്നിധ്യം ഇതുവരെ പതിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.