പാലക്കാട്: ഇന്ധനവില കുതിച്ചുയരുേമ്പാൾ നിത്യചെലവുകൾ രണ്ടറ്റം മുട്ടിക്കാൻ പാടുപെട്ട് ജനം. തുടർച്ചയായി പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നത് കണ്ട് പകച്ചുനിൽക്കുകയാണ് സാധാരണക്കാർ. ഒരുലിറ്റർ പെട്രോളിന് 89.77രൂപയും ഡീസലിന് 81.09 രൂപയുമാണ് ഇപ്പോഴത്തെ വില.
കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ തളർന്ന് ഇരിക്കുന്ന ജനത്തിന് മേൽ ഇടിത്തീ ആയാണ് അടിക്കടിയുള്ള ഇന്ധന വിലക്കയറ്റം. ബസ് ചാർജും വർധിച്ചതും ജനത്തെ വലക്കുന്നു.
ചരക്കുലോറി വാടക കൂട്ടിയതോടെ പച്ചക്കറിക്കും പല വ്യജ്ഞനങ്ങൾക്കും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും തീവിലയായി. പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഇന്ധന വില പിടിച്ചുനിർത്താൻ കേന്ദ്രസർക്കാർ യാതൊന്നും ചെയ്യുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.