അകത്തേത്തറ: ഓപറേഷൻ തൂഫാൻ ലഹരി പരിശോധനക്കിടെ നാലുപേരടങ്ങിയ മദ്യപസംഘം പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപിച്ചു. എസ്.ഐ എസ്. സുദർശന, ഗ്രേഡ് എസ്.ഐ സേവ്യർ, സി.പി.ഒ രജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ നാലു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. സൈനികനായ കാഞ്ഞിരപ്പുഴ തൃക്കളൂർ ജിനേഷ്, അരിയൂർ പ്രവീൺ (39), തൃക്കളൂർ സ്വദേശികളായ രഞ്ജിത്ത് (37), അനീഷ് (35) എന്നിവരാണ് പിടിയിലായത്. അകത്തേത്തറ പഴമ്പുള്ളി ഭാഗത്ത് പൊലിസിന്റെ പരിശോധനക്കിടെ വാഹനം തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.