പത്തിരിപ്പാല: പച്ച തേങ്ങവില ഇടിയുമ്പോഴും ചിരട്ട വില കുതിക്കുന്നു. തേങ്ങ കിലോക്ക് 45 രൂപയാണെങ്കിൽ ഒരു കിലോ ചിരട്ടക്ക് 33 രൂപയാണ് വില. ഒരുകാലത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞിരുന്ന ചിരട്ടക്ക് ഇപ്പോൾ വൻതാരപരിവേഷമായി. ചിരട്ടകൾ അന്വേഷിച്ച് വാഹനവുമായി വീടുകളിൽ കച്ചവടക്കാർ എത്തുന്നത് പതിവായിട്ടുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കാണത്രേ ചിരട്ട കയറ്റി പോകുന്നത്. സൗന്ദര്യവർദ്ധക വസ്തുക്കൾ, അലങ്കാര വസ്തുക്കൾ എന്നിവ നിർമിക്കാനായിട്ടാണ് ചിരട്ട ഉപയോഗിക്കുന്നത്. വെള്ളം ശുദ്ധീകരിക്കാൻ ചിരട്ടക്കരി ഉപയോഗിക്കാൻ തുടങ്ങിയതോടെ ചിരട്ടക്ക് വൻ ഡിമാന്റായി മാറി. അതേസമയം, തേങ്ങക്ക് 45 രൂപയായതോടെ കർഷകർ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.