ഷബീർ അലി
ഒറ്റപ്പാലം: കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 1.100 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് പാലക്കാട് നൂറണി പട്ടാണി തെരുവിൽ ഷബീർ അലിയെ പാലക്കാട് സെക്കൻഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് സുധീർ ഡേവിഡ് തടവും പിഴയും ശിക്ഷ വിധിച്ചത്. നിലവിൽ ഇയാൾ കാപ്പാ നിയമ പ്രകാരം വിയ്യൂർ ഹൈ സെക്യൂരട്ടി ജയിലിൽ കരുതൽ തടങ്കിലാണ്.
2017 ജൂലൈ 23 ന് രാത്രി 09.15 ഓടെ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ അന്നത്തെ ഒറ്റപ്പാലം സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന പി. അബ്ദുൽ മുനീർ ആണ് ഇയാളെ കണ്ടെത്തിയത്. പട്ടാമ്പി സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന പി.വി രമേശാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.