കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തില്‍ ജിദ്ദയില്‍നിന്ന് എത്തിയ മൂന്ന് യാത്രക്കാരില്‍നിന്ന് 1.18 കോടിയുടെ 2.600 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. ജിദ്ദയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറം ചുങ്കത്തറ ചെറുശോല സുനീര്‍ ബാബു (28), എടത്തനാട്ടുകര തോണിക്കര സല്‍മാന്‍ (27), സ്ൈപസ് ജെറ്റ് വിമാനത്തിലെത്തിയ കോഴിക്കോട് വെള്ളായിങ്ങല്‍ മുഹമ്മദ് മാലിക്ക് (28) എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. ചാർേട്ടഡ് വിമാനങ്ങളാണിവ. സുനീര്‍ ബാബു, സല്‍മാന്‍ എന്നിവര്‍ ഫാനിൻെറ മോട്ടോറിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ഇരുവരില്‍നിന്ന് 1.1 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. മുഹമ്മദ് മാലിക്കിൻെറ ബാഗേജിലുണ്ടായിരുന്ന ഇസ്തിരിപ്പെട്ടിക്കുള്ളിലാണ് 400 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. അസി. കമീഷണര്‍ എ.കെ. സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ രഞ്ജിനി വില്യംസ്, രാധ, ഐസക് വര്‍ഗീസ്, ജ്യോതിര്‍മയി, ഇൻസ്പെക്ടർമാരായ സുധീര്‍, സൗരഭ്, അഭിനവ്, അഭിലാഷ് എന്നിവരാണ് സ്വർണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.