ബിറ്റ്കോയിൻ ഇടപാട്: പണം നഷ്ടപ്പെട്ടതിന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ 11 പേർ പിടിയിൽ

തൃശൂർ: ബിറ്റ്കോയിൻ ഇടപാടിൽ പണം നഷ്ടപ്പെട്ടതിൻെറ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ 11 പ്രതികൾ ഈസ്റ്റ് പൊലീസിൻെറ പിടിയിൽ. മലപ്പുറം താനൂർ ചെറുവത്ത് കൊറ്റായിൽ വീട്ടിൽ ഷൗക്കത്ത് (45), താനൂർ അടിപറമ്പിൽ താഹിർ (28), ആലപ്പുഴ വടുതല തക്ഫീഖ് മൻസിൽ നിസാർ (39), എടപ്പള്ളി തോപ്പിൽ പറമ്പിൽ ധിനൂപ് (31), ആലപ്പുഴ അരൂർ വട്ടക്കേരി കായ്പുറത്ത് വീട്ടിൽ ശ്രീനാഥ്‌ (27), പരപ്പനങ്ങാടി പോക്കുഹാജിൻെറ പുരക്കൽ വീട്ടിൽ ഫദൽ (36), പള്ളിച്ചൻെറ പുരക്കൽ വീട്ടിൽ അനീസ് (27), ചേർത്തല പെരിങ്ങോട്ടുച്ചിറ വീട്ടിൽ ധനീഷ് (31), ചേർത്തല കാരിക്കനേഴത്ത് വീട്ടിൽ ജിതിൻ (26), ജെഫിൻ (30), ആലപ്പുഴ അരൂക്കുറ്റി കൊഴുപ്പുള്ളിത്തറ വീട്ടിൽ ബെസ്റ്റിൻ (24) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കണ്ണൻ, സിറാജ്‌, ജോമോൻ, സൽമാൻ, ആഷിഖ് എന്നിവരെ പിടികൂടാനുണ്ട്‌. മലപ്പുറം ഇയംമട വീട്ടിൽ മുഹമ്മദ് നവാസിനെ സംഘം തൃശൂരിൽനിന്ന്‌ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ബിറ്റ്കോയിൻ ഇടപാടിൽ പണം നഷ്ടപ്പെട്ടതിൻെറ പേരിൽ നവാസിനെ തട്ടിക്കൊണ്ടുപോവാൻ ഷൗക്കത്ത് നിസാറിന്‌ ക്വട്ടേഷൻ കൊടുക്കുകയായിരുന്നുവേത്ര. കാർ വാടകക്കെടുത്തായിരുന്നു തട്ടിക്കൊണ്ടുപോകൽ. കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലിയേക്കര ടോളിന്‌ സമീപം നവാസിനെ കണ്ടെത്തി. നവാസിൻെറയും ഭാര്യയുടെയും പേരിലുള്ള പറമ്പും സ്വത്തും രണ്ട് ദിവസത്തിനുള്ളിൽ എഴുതിക്കൊടുക്കാമെന്ന് പറഞ്ഞതോടെയാണ് വിട്ടയച്ചതെന്ന് നവാസ്‌ പറഞ്ഞു. തുടർ അന്വേഷണത്തിൽ 11 പേർ പിടിയിലാവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.