സഞ്ജിത്ത് വധം: ഒരാൾകൂടി പിടിയിൽ പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾകൂടി പിടിയിൽ. ആലത്തൂർ സ്വദേശി മുഹ്‌സിൻ മുനീറിനെയാണ് (23) കോഴിക്കോട് കുന്ദമംഗലത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മടവൂർ കൊടക്കാവലിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഇരുപതാം പ്രതിയുടെ മകനാണ് മുഹ്‌സിൻ. ഇയാളുടെ സുഹൃത്തും വീട്ടുടമയുടെ മകനുമായ മൂസയെയും കസ്റ്റഡിയിലെടുത്തു. ഇരുവരും കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ്. കഴിഞ്ഞദിവസം പിടിയിലായ ഒരാളുടെ ഫോണിൽനിന്ന് ലഭിച്ച വിവരങ്ങളാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. നവംബർ 15നാണ് സഞ്ജിത്തിനെ അഞ്ചംഗ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.