ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിന് സ്റ്റേ

തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റ നടപടികൾ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ആറ് ഇംഗ്ലീഷ് അധ്യാപകർ ഫയൽ ചെയ്ത ഹരജിയിലാണ് ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീമിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റെ നടപടി. കരട് പട്ടിക പ്രസിദ്ധീകരിച്ച ട്രാൻസ്ഫർ നടപടികളിലെ അപാകത ചൂണ്ടിക്കാട്ടി അധ്യാപകർ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. സ്ഥലംമാറ്റ മാനദണ്ഡം ലംഘിച്ചെന്ന് ആരോപിച്ചാണ് തിരുവനന്തപുരം ഹോം സ്റ്റേഷനായി ട്രാൻസ്ഫറിന് അപേക്ഷിച്ച അധ്യാപകർ ഹരജി ഫയൽ ചെയ്തത്. തിരുവനന്തപുരത്ത് ട്രാൻസ്ഫറിന് 34 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും ഇതിൽ നാലെണ്ണം മാത്രമാണ് ഹോം സ്റ്റേഷൻ അപേക്ഷകർക്ക് നീക്കിവെച്ചത്. 26 എണ്ണം അനുകമ്പാർഹ സാഹചര്യം, മുൻഗണന വിഭാഗങ്ങൾക്ക് നീക്കിവെച്ചാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. ഇതുൾപ്പെടെയുള്ളവ ഹരജിക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.