കടയിൽനിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

കൊല്ലങ്കോട്: സ്റ്റേഷനറി സാധന വിൽപന കേന്ദ്രത്തിൽനിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. കൊല്ലങ്കോട്- ആനമാറി റോഡിൽ പാതനാറക്ക് സമീപം വടക്കഞ്ചേരി ആയക്കാട് സ്വദേശി വാസുവിൻെറ (50) ഉടമസ്ഥതയിലുള്ള വിൽപനകേന്ദ്രത്തിൽ നിന്നാണ് 1850 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 1070 ജലറ്റിൻ സ്റ്റിക്കും കൊല്ലങ്കോട് പൊലീസ് പിടികൂടിയത്. തൊട്ടടുത്ത മുറിയിൽനിന്ന് മൂന്ന് ചാക്ക് ഓലപ്പടക്കവും കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് നാലിനാണ് റെയ്ഡ് നടത്തിയത്. പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് റെയ്ഡ് നടത്തിയതെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ സർക്കിൾ ഇൻസ്പെക്ടർ എ. വിപിൻദാസ് പറഞ്ഞു. വാസുവിന് നേരേത്ത പടക്കം സൂക്ഷിക്കാനുള്ള ലൈസൻസുണ്ടായിരുന്നു. മുതലമട പോത്തമ്പാടത്താണ് സ്ഥാപനം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, നിലവിൽ ലൈസൻസ് ഇല്ല. സ്ഫോടകവസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും വാസുവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കൊല്ലങ്കോട് പൊലീസ് പറഞ്ഞു. എ.എസ്.ഐ അരുൺകുമാർ, എസ്. സുഭാഷ് എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി. pkg explossion meterial1, pkg explossion meterial2 കൊല്ലങ്കോട് സ്റ്റേഷനറി വിൽപന കേന്ദ്രത്തിൽനിന്ന് പിടികൂടിയ ഡിറ്റനേറ്ററുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.