പാലക്കാട്: റെയിൽവേ ഡിവിഷനിലെ 71 ജീവനക്കാർക്കും 39 കുടുംബാംഗങ്ങൾക്കുമടക്കം 110 പേർക്ക് കോവിഡ്. മംഗളൂരുവിൽ 11ഉം േകാഴിേക്കാട്ട് ഒമ്പതും കണ്ണൂരിൽ അഞ്ചും പാലക്കാട്ട് 46ഉം ഷൊർണൂരിൽ ഒന്നും ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവുമധികം രോഗബാധിതർ പാലക്കാട് ഡിവിഷൻ ആസ്ഥാനത്തും കൺട്രോൾ റൂമിലുമാണ്. പാലക്കാട്ട് 34 കുടുംബാംഗങ്ങൾ ഉൾപ്പെടെ 84 പേർക്കാണ് രോഗം. എൻജിനീയറിങ് വിഭാഗവുമായി ബന്ധപ്പെട്ട നാല് ഒാഫിസർമാർക്കും രോഗമുണ്ട്. മംഗളൂരുവിൽ മണ്ണിടിച്ചിൽ ഉണ്ടായിടത്ത് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായി പോയവരാണിവർ. ഗുരുതരാവസ്ഥയിലുള്ളവരായി ആരുമില്ലെന്നും എല്ലാവരും ആശുപത്രികളിലും വീടുകളിലും ചികിത്സയിലാണെന്നും റെയിൽവേ അറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന 12 കൺട്രോളർമാർക്ക് കോവിഡ് സ്ഥിരീകരിച്ചേതാടെ കൺട്രോൾ റൂം അടക്കുകയും പ്രവർത്തനം വിവിധ ബ്രാഞ്ചുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സെക്ഷൻ കൺട്രോളർമാരുടെ ഡ്യൂട്ടി സമയം ആറിൽനിന്ന് എട്ടായി വർധിപ്പിച്ചു. ആവശ്യമെങ്കിൽ ഡ്യൂട്ടിക്ക് എത്താൻ വിരമിച്ച കൺട്രോളർമാർക്ക് അലർട്ട് നൽകി. കോവിഡ് വ്യാപനം നിലവിൽ ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടില്ല. പരമാവധി ജീവനക്കാർ വർക്ക് ഫ്രം ഹോമിലാണ്. ഒാഫിസുകൾ പരിമിത ജീവനക്കാരെ വെച്ചാണ് പ്രവർത്തിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.