പരിഹാരമാകാതെ ചെറുവണ്ണൂർ ഹൈവേയിലെ വെള്ളക്കെട്ട്

ഓവുചാലുകൾ ഇത്തവണയും അടഞ്ഞുതന്നെ ചെറുവണ്ണൂർ: ഹൈവേയിലെ മഴക്കാലത്തെ വെള്ളക്കെട്ട് തുടർക്കഥയാവുന്നു. മണ്ണുനിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടുകിടക്കുകയാണ് ഓവുചാലുകൾ. ചെറുവണ്ണൂർ ദേശീയപാതയിൽ ഫെഡറൽ ബാങ്കിന് വശത്തെ വെള്ളക്കെട്ടിനും യാത്രാക്കാരുടെ ദുരിതത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ശക്തമായി മഴ പെയ്താൽ ദേശീയപാതയുടെ പകുതിയിൽ പൂർണമായും വെള്ളം നിറയും. നിർമാണത്തിലെ അശാസ്ത്രീയതയും നിലവിലുള്ള ഓവുചാലിൽ കെട്ടിക്കിടക്കുന്ന മണ്ണും മാലിന്യവും നീക്കാത്തതുമാണ് യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നത്. ഓവുചാലിൻെറ പല ഭാഗവും മൺതിട്ട ഇടിഞ്ഞുവീണ് നികന്ന നിലയിലാണ്. ഇക്കാരണത്താൽ ഓവുചാലിലൂടെ ഒഴുകേണ്ട മഴവെള്ളം റോഡിലേക്ക് പരന്നൊഴുകുകയാണ്. വാഹനങ്ങൾ പോകുമ്പോൾ കാൽനടക്കാരുടെ ദേഹത്തേക്കും സമീപത്തെ കടകളിലേക്കും ചളിവെള്ളം തെറിക്കുന്നതും പതിവാണ്. വെള്ളക്കെട്ട് രൂപപ്പെട്ടാൽ ഈഭാഗത്ത് കാൽനടയും ഇരുചക്രവാഹന യാത്രയും പൂർണമായും തടസ്സപ്പെടും. വർഷങ്ങളായുള്ള ദുരിതത്തിന് അറുതിയാവാൻ അധികൃതർ എത്രയും പെെട്ടന്ന് നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.