ഡോ. കെ.എസ്. പ്രഭാവതി എഴുതിയ ‘അറിയാൻ, മനസ്സിന്റെ അസ്വസ്ഥതകളെ’ പുസ്തക പ്രകാശ ചടങ്ങിൽ കണ്ണൂർ കുടുംബകോടതി ജഡ്ജി ആർ.എൽ. ബൈജു സംസാരിക്കുന്നു
കോഴിക്കോട്: മുൻകാലങ്ങളെ അപേക്ഷിച്ച് സമൂഹത്തിൽ വിവാഹമോചനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുണ്ടെന്നും കുട്ടികളാണ് ദാമ്പത്യതകർച്ചകളുടെ പരിണിതഫലങ്ങൾ അനുഭവിക്കുന്നതെന്നും കണ്ണൂർ കുടുംബകോടതി ജഡ്ജി ആർ.എൽ. ബൈജു പറഞ്ഞു.
വിവാഹമോചനങ്ങൾക്ക് വേണ്ടിയെത്തുന്ന ദമ്പതികളിൽ പലരും പറയുന്ന കാരണങ്ങൾ അമ്പരപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം മുൻ മേധാവി ഡോ. കെ.എസ്. പ്രഭാവതി എഴുതിയ ‘അറിയാൻ, മനസ്സിന്റെ അസ്വസ്ഥതകളെ’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിലെ എമിരറ്റസ് പ്രഫസർ ഡോ. എ.എം. കുഞ്ഞികോയാമു അധ്യക്ഷതവഹിച്ചു. ഗവ. മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. വി.പി. ജിത്തു പുസ്തകം ഏറ്റുവാങ്ങി. ഡോ. റോഷൻ ബിജ്ലി പുസ്തക പരിചയം നടത്തി. ഡോ. സി. അജിത, അഡ്വ. എ.സി. അംബിക, ഡോ. ടി.പി. മോഹനൻ എന്നിവർ സംസാരിച്ചു. ഡോ. മിഥുൻ സിദ്ധാർഥൻ സ്വാഗതവും ഡോ. കെ.എസ്. പ്രഭാവതി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.